Tuesday, August 9, 2011

നെരൂദയവിടെയുണ്ടാവും.

തുമ്പപൂക്കും നടുമുറ്റമേറുന്നു
പരിഭാഷകദൈന്യം
ദൈവമേ!
ഗ്രന്ഥപ്പുരയിൽ
ശിരസ്സ് കത്തുന്നുണ്ടാവും
ഹോമപ്പുരയിലെന്നപോൽ...
എത്രതിരഞ്ഞാലാവും
ഭൂമിയുടെ മൃദുവാം
വിരലിലൊരു മുറിവേറ്റുക
എന്നാലോചിച്ചുറക്കവുമില്ലാണ്ടായിരിക്കുന്നു
വേണമെങ്കിലൊടുങ്ങും
നേരമൊരുരപ്പുരയിൽ
ധാന്യം തിരിയും കല്ലിൽ
പൊടിയ്ക്കാമീ പരിവർത്തനകാലത്തെ
പൊടിയും തരിയിൽ
പൂത്തേയ്ക്കാം വേലിപ്പച്ചകൾ...
ഗ്രന്ഥപ്പുരയിൽ
ഋതുക്കളെയുടയ്ക്കാനൊന്നും
കിട്ടിയില്ലെങ്കിൽ
യൂഫ്രേട്ടിസിനും ടൈഗ്രസിനുമിടയിൽ
തിരയുക
ശേഷിപ്പുകളുടെ മുറിവുമായ്
താഴിട്ടുപൂട്ടിയ അറകളിൽ 
നിന്നിറങ്ങി വന്നേക്കാം
അതിമധുരതരമാമൊരു 
വിവർത്തനകാവ്യം..
അന്നും ഭൂമിയുടെമുറിവുകൾ
സാഗ്രോസ് പർവതനിരയും കടന്നു
തർജിമതാളിൽ നൃത്തം ചെയ്തേക്കും...
പടിഞ്ഞാറേയ്ക്ക് നടന്നാൽ
ജോർദാനിലെ ജലപ്രവാഹത്തിലെത്തിയേക്കും
പരിവർത്തനത്തിടയിൽ
അറിഞ്ഞുകൊണ്ടുചെയ്ത
പിഴവുകളതിൽ നിക്ഷേപിക്കാം...
പിന്നെ ഗ്രന്ഥശാലയിൽനിന്നും
താൽക്കാലികശാന്തിതേടി
ചിലിയിലേയ്ക്ക് നടക്കാം
നെരൂദയവിടെയുണ്ടാവും...



No comments:

Post a Comment