Wednesday, July 13, 2011

അമൃതുതുള്ളികൾ



അക്ഷരങ്ങൾ തേടിയൊടുവിൽ
നിരക്ഷരതയിലെത്തിനിൽക്കുമാരണ്യകമേ,
അല്പമലങ്കോലപ്പെട്ട പൂമുഖങ്ങളിലേറി
വിളക്കിൻതിരികെടുത്തി
വെങ്കലതാഴുമുടച്ചരികിലുയരും
പൂർവസ്മൃതിയുടെയുടഞ്ഞുതീർന്ന
പ്രതിമകൾക്കരികിലെഴുതിയിടും
ദണ്ഡനീതിയുടെയാദിമൂലമേ,
ഹൃദയത്തെയൊരച്ചുകൂടിലാക്കിയുടച്ചു
വാർത്താലും കിട്ടിയേക്കും
ഒരു കുടം ജീവദുഗ്ദം....
അമൃതുതുള്ളികൾ....
പിന്നെ യുഗാന്തരങ്ങൾക്കുമപ്പുറം 
സൂക്ഷിക്കാനായൊരു
സ്മരണികയും കാണാനായേക്കാം...
അഗ്നിനാളങ്ങളിൽ നിന്നമൃതുമായുയർന്ന
പക്ഷിയുടെ ഗാനം 
നക്ഷത്രമിഴിയിലുണരുമ്പോൾ 
ഇതിഹാസങ്ങളിതൾവിടർത്തുമക്ഷരങ്ങളിൽ
മുത്തുകളുണരുമ്പോൾ
ആദികാവ്യത്തിലെന്തേയിങ്ങനെ
രുദ്രതാളമുയരുന്നു....

No comments:

Post a Comment