Friday, June 3, 2011

ഉൾവിളികൾ


ദേവഗോപുരത്തിൽ
നിന്നുതാഴേയ്ക്കിറങ്ങും 
പടിയിൽ 
കറുകഹോമം ചെയ്യുമുദയം
കുറുകെവെട്ടിയ കുരിശുകൾക്കരികിൽ
മുനമ്പിലെ കടൽ
മാർഗം മറന്ന ചുരങ്ങളിൽ
മാഞ്ഞ നീർച്ചാലുകൾ
ഈറൻതുന്നിയ
മഴതുള്ളികളിലൂടെ
നടക്കും ഭൂമി
എവിടെയോയെവിടെയോ
ഉടക്കിവലിക്കുന്ന
ഉൾവിളികൾ
നിലവിളക്കിനരികിൽ
നിത്യപൂജയ്ക്കിരിക്കും
സന്ധ്യ
നാലും കൂടിയ നടവഴിയിൽ
നിന്നൊഴുകിമായും മുകിലുകൾ
കാണാമറയത്തൊരു മിന്നലാട്ടം
സന്ധ്യാവർണമാർന്ന
ചെമ്പകപ്പൂക്കൾക്കരികിൽ
മുഖപടമിട്ടുനീങ്ങുന്നതാരോ??

1 comment: